ധർമ്മശാല : ധർമ്മശാല നായനാർ നഗർ 'ശാന്തി' യിൽ കെ.വി.രാജീവൻ.( 57 ) മരണപ്പെട്ടു. 15.6 . 24 ന് സൗദി അറേബ്യയിലെ ഹയലിൽ ഹൃദയസ്തംഭനം മൂലമാണ്. മരണപ്പെട്ടത്. പരേതനായ കെ.വി.ഗോപാലന്റെയും സി.ശാന്തയുടെയും മകനാണ്. ഭാര്യ രത്നമണി ഇ, മക്കൾ.. ജിഷ്ണു രാജ് . (ഇസെഡ് ഇൻ്റീരിയോ വളപട്ടണം ) ജിയരാജ് . (വിദ്യാർത്ഥിനി, സ്റ്റെംസ് കോളേജ് മൊറാഴ ) സഹോദരങ്ങൾ: വല്ലി ( കടമ്പേരി ) ഗീത . (ചെറുകുന്ന് ) റീന . (കോൾ തുരുത്തി) പ്രീത. (പനങ്കാവ് ) പ്രശാന്തൻ കെ.വി. (FHC പറശ്ശിനിക്കടവ്) സംസ്കാരം പിന്നീട്.
കോടതി വിധിച്ച ശംബള കുടിശ്ശികക്ക് കാത്ത് നിൽക്കാതെ രാജീവൻ യാത്രയായ്.
ഹായിൽ : ദീർഘകാലമായ് സൗദി അറേബ്യയിലെ ഹായിലിൽ സനയ്യയിലെ അൽനാദ കമ്പനിയിൽ ഫർണ്ണിച്ചർ ഡിപ്പാർട്ട്മെൻറ്റിലെ പെയിൻറ്റിങ്ങ് തൊഴിലാളിയായിരുന്ന കണ്ണൂർ ജില്ലയിലെ ബക്കളം- ധർമ്മശാല സ്വദേശി രാജീവൻ കലിക്കോട്ട് വളപ്പിൽ 15/6/2024 ന് കാലത്ത് ഹൃദയസ്തംഭനത്തെ തുടർന്ന് ഹായിലിലെ കിംങ് ഖാലിദ് ആശുപത്രിയിൽ വച്ച് മരണമടഞ്ഞിരുന്നു. കമ്പനിയുടെ അനാസ്ഥകാരണം നീണ്ട അഞ്ച് വർഷമായി ഇക്കാമ പുതുക്കുകയോ കൃത്യമായ് ശബളം കൊടുക്കുകയോ ചെയ്യാതെയും എട്ട് വർഷക്കാലം നാട്ടിൽ പോകാൻ സാധിക്കാതെ തുടരുമ്പോഴാണ് നവോദയ പ്രവൃത്തകർ ഇടപെട്ട് കൊണ്ട് സ്പോൺസർക്കെതിരെ ശംബള കുടിശ്ശികക്ക് വേണ്ടി കേസ്സ് ഫയൽ ചെയ്യുകയും വളരെ പെട്ടെന്ന് തന്നെ കോടതി ഇടപെട്ട് കൊണ്ട് വിധി പറയുകയും ശംബള കുടിശ്ശിക മുഴുവനായും നൽകി ഇദ്ധേഹത്തെ എത്രയും പെട്ടെന്ന് തന്നെ നാട്ടിലേക്ക് പറഞ്ഞയക്കാൻ കോടതി വിധിച്ചു.
എന്നാൽ വിധി വന്ന് ഒരു വർഷം പിന്നിട്ടിട്ടും ഇദ്ധേഹത്തിന് ലഭിക്കേണ്ട തുക കമ്പനി അധകൃതർ നൽകാൻ തയ്യാറായിട്ടില്ല നിയമകുരുക്കിൽ പെട്ട സ്പോൺസർ കമ്പനി മറ്റൊരു വ്യക്തികൾക്ക് കൈമാറ്റം ചെയ്തു എന്നിട്ട് പോലും നിയമപരമായ് ഇദ്ദേഹത്തിന് ലഭിക്കേണ്ട തുക സ്പോൺസർ നൽകിയിരുന്നില്ല എന്നാൽ ജീവനാമ്ശത്തിന് കാത്തുനിൽക്കാതെ രാജീവൻമരണത്തിന് കീഴടങ്ങുകയായിരുന്നു മരിച്ചിട്ട് പോലും അദ്ധേഹത്തിൻ്റ സ്പോൺസർ ഒന്ന് അന്വേഷിക്കുകയോ ഇടപെടുകയോ ചെയ്തിട്ടില്ല....
ഹായിൽ നവോദയ മുഖ്യ രക്ഷാധികാരി സുനിൽമാട്ടൂൽ, രക്ഷാധികാരി അംഗങ്ങളായ രാജേഷ് തലശ്ശേരി, പ്രശാന്ത് കൂത്തുപറമ്പ സാമൂഹ്യ പ്രവൃത്തകൻ ചഹൻഷാ അദുൾ റഹ്മാൻ എന്നിവരുടെ സ്തുത്യർഹമായ ഇടപെടലിൻ്റെ ഭാഗമായും എംബസ്സിയുടെ നല്ല സഹകരണത്തിൻ്റെ ഭാഗമായും ഇദ്ധേഹത്തിൻ്റെ ഭൗതിക ശരീരം റോഡ് മാർഗ്ഗം റിയാദിലേക്കും 5/7/2024 ന് 11:30 ന് വെള്ളിയാഴ്ച്ച എയർ ഇന്ത്യ വിമാനത്തിൽ [കണ്ണൂർ ] ജൻമനാട്ടിലേക്ക് കൊണ്ടു പോകും ഭൗതികശരീരംഅയക്കാനുള്ള മുഴുവൻ തുകയും നൽകിയ ഇന്ത്യൻ എംമ്പസ്സിക്ക് ഒരു ബിഗ് സല്യൂട്ട്........
ഹായിലിൽ ജീവകാരുണ്യ രംഗത്ത് പകരം വെക്കാനില്ലാത്ത നിസ്വാർത്ഥ സേവകൻ ചഹർഷാ അബ്ദുൾ റഹ്മാൻ.... ആശുപത്രി സേവനങ്ങൾക്ക് അന്ന് ഞങ്ങളുമായി സഹകരിച്ച നവോദയ വനിതാ വിങ്ങ് കൺവീനർ സിസ്റ്റർ ബിൻസി സാമുവൽ, സിസ്റ്റർ ലിജാ ജയൻ എന്നിവരോടും ഹായിൽ നവോദയ കലാസാംസ്‌ക്കാരിക വേദിയുടെ തീർത്താൽ തീരാത്ത നന്ദിയും കടപ്പാടും അറിയിക്കുന്നു.... കമ്പനിയുടെ അനാസ്ഥക്കെതിരെ നിരവധി പേർക്ക് ഇനിയും കോടതി വിധി പ്രകാരം സ്പോൺസർ ശമ്പള കുടിശ്ശിക നൽകാനുണ്ട്.ഇത്തരം ദുർവിധി മറ്റ് ആർക്കും വരാതിരിക്കട്ടെ.
k p rajeevan