കണ്ണൂർ : കണ്ണൂർ നഗരത്തെ ഭീതി പരത്തി തെരുവുനായയുടെ അക്രമണം.കടിയേറ്റ് ഇരുപത്തഞ്ചിലധികം പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ പതിനൊന്നര യോടെയാണ് തെരുവുനായയുടെ അക്രമമുണ്ടായത്ക.ണ്ണൂർ പുതിയ ബസ്റ്റാൻഡ്, എസ് ബി ഐ പരിസരം, പ്രഭാത് ജംഗ്ഷൻ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് തെരുവുനായ ആളുകളെ പിൻതുടർന്ന് കടിച്ചത്.
പ്ലസ് വൺ വിദ്യാർഥി നീർകടവിലെ നവനീത്, ഫോർട്ട് റോഡിലെ ഇന്ത്യൻ കോഫി ഹൗസ് ജീവനക്കാരൻ കൂത്തുപറമ്പിലെ സിബിൻ, മുഴപ്പിലങ്ങാട് സ്വദേശി അബ്ദുൾ നാസർ, തളിപ്പറമ്പ് സ്വദേശി ഗണേഷ് കുമാർ, കാങ്കോലിലെ വിജിത്ത്, തമിഴ്‌നാട് ചിന്ന സേലം സ്വദേശി ഭാഗ്യരാജ്, മുണ്ടേരിയിലെ റാഷിദ, എസ് ബി ഐ ജീവനക്കാരൻ രജീഷ്, അഞ്ചരക്കണ്ടിയിലെ റജിൽ, എറണാകുളത്തെ രവികുമാർ, കണ്ണപുരത്തെ ശ്രീലക്ഷ്‌മി, വാരം സ്വദേശി സുഷീൽ, കുറുവ വട്ടംകുളത്തെ അജയകുമാർ, കൂത്തുപറമ്പിലെ സഹദേവൻ, കീഴറയിലെ ഹമീദ്, രാമന്തളിയിലെ പവിത്രൻ, കടംമ്പൂരിലെ അശോകൻ, നായാട്ടു പാറ സ്വദേശിസീന, കൂത്തുപറമ്പിലെ മനോഹരൻ, പുതിയതെരുവിലെ വിജിന, കൊട്ടിയൂരി സാജു,കാഞ്ഞങ്ങാട് സ്വദേശി നന്ദന, മണിക്കടവിലെ ജിനോ തുടങ്ങിയവർക്കാണ് കടിയേറ്റത്. ഇവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ചൊവ്വാഴ്ച്ച രാവിലെ പതിനൊന്നരയോടെയായിരുന്നു തെരുവുനായയുടെ ആക്രമണം.

ഇവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ചൊവ്വാഴ്ച്ച രാവിലെ പതിനൊന്നരയോടെയായിരുന്നു തെരുവുനായയുടെ ആക്രമണം. മിക്കവർക്കും കാലിനാണ് കടിയേറ്റത്. അക്രമാസക്തനായ നായ പിൻതുടർന്ന് നഗരത്തിലെത്തിയവരെ ഓടി കടിക്കുകയായിരുന്നു.
Street dog issues