കോഴിക്കോട് : കോഴിക്കോടിൻ്റെ വികസനം മുഖ്യ ചർച്ചാവിഷയമാക്കിയാണ് എൻഡിഎ കുറ്റപത്രം പുറത്തിറക്കിയത് . നഗരത്തിലെ ഗതാഗതക്കുരുക്ക്, കനോലി കനാലിന്റെ നവീകരണം, കോം ട്രസ്റ്റുമായി ബന്ധപ്പെട്ട ഭൂമാഫിയും രാഷ്ട്രീയ ഗൂഢാലോചനയും, മാവൂർ ഗ്വാളിയോർ റയേൺസ്, റെയിൽവേ സ്റ്റേഷൻ വികസനം, നഗരത്തിലെ അമൃത് പദ്ധതി, തീരദേശ അവഗണന, കാർഷിക മേഖലയിലെ അവഗണന, ഐടി ഹബ്ബ്, അടിസ്ഥാന സൗകര്യമേഖലകൾ തുടങ്ങിയ നീറുന്ന ജനകീയ പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടാണ് എൻഡിഎയുടെ കുറ്റപത്രം പുറത്തിറക്കിയത്.
നൂറ്റാണ്ടുകൾക്ക് മുൻപ് വാണിജ്യ വ്യവസായ സാംസ്കാരിക,കാർഷിക മേഖലകളിൽ ലോകപ്രശസ്തി ആർജ്ജിച്ച സംഭാവനകൾ നൽകിയ കോഴിക്കോട് ഇന്ന് എവിടെ എത്തി നിൽക്കുന്നുവെന്ന് എൻഡിഎ ചോദിക്കുന്നു. വികസന വിഷയങ്ങളിൽ ഒറ്റക്കെട്ടായി നിൽക്കേണ്ടതിന്റെ ആവശ്യവും കുറ്റപത്രത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. കഴിഞ്ഞ 10 വർഷക്കാലം രാജ്യം മോദിയുടെ കീഴിൽ കൈവരിച്ച വികസന നേട്ടങ്ങൾ കോഴിക്കോട്ടെ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ എംപി പരാജയപ്പെട്ടതും കുറ്റപത്രത്തിൽ ചുണ്ടികാണിക്കുന്നു.
ബിജെപി ഉപാധ്യക്ഷൻ എ എൻ രാധാകൃഷ്ണൻ കുറ്റപത്രം പ്രകാശനം ചെയ്തു. ചടങ്ങിൽ തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ പി.എൻ ദേവദാസ്, അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻ്റ് അഡ്വ. വി.കെ. സജീവൻ, ലോകസഭാമണ്ഡലം ഇൻചാർജ്ജ് കെ. നാരായണൻ മാസ്റ്റർ, ഒ.ബി.സി മോർച്ച സംസ്ഥാന പ്രസിഡൻ്റ് എൻ.പി.രാധാകൃഷ്ണൻ, മേഖല ട്രഷറർ ടി.വി. ഉണ്ണികൃഷ്ണൻ , സന്തോഷ് കാളിയത്ത്, രാജീവൻ കെ.പി, വിജയൻ താനാളിൽ തുടങ്ങിയവർ സംസാരിച്ചു.
NDA released the charge sheet