കെനിയയിൽ ബസ് അപകടത്തിൽ ആറ് ഇന്ത്യാക്കാർ മരിച്ചു. മലയാളികൾ ഉൾപ്പെടെ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. വടക്കുകിഴക്കൻ കെനിയയിലെ ന്യാൻഡറുവ പ്രവിശ്യയിലാണ് സംഭവം. ഖത്തറിൽ നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയവരാണ് അപകടത്തിൽപ്പെട്ടത്. 28 ഇന്ത്യക്കാർക്ക് പരുക്ക്. എറണാകുളത്ത് താമസിക്കുന്ന തിരുവനന്തപുരം സ്വദേശികളായ സോജി ഐസക്, ഗീത സോജി, ആബേൽ ഐസക് എന്നിവർ അടക്കമുള്ളവർക്കാണ് പരുക്കേറ്റത്.
സാരമായി പരുക്കേറ്റ ഷാജി ഐസക്കിനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. സംഘം സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് റോഡിൽ നിന്ന് തെന്നിമാറി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ബസ് പൂർണമായി തകർന്നിട്ടുണ്ട്. അപകടത്തിൽപ്പെട്ടവരുടെ പേരുവിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടുണ്ട്.


അസ്മ ഇഖ്ബാൽ ഇബ്രാഹിം പാർകർ, അബ്ദുൽ ബഖീ റിസ്‌വാൻ പാർകർ, അൽമാസ് ഇഖ്ബാൽ പാർകർ, പഴനികുമാർ ഗുരുസാമി, വിജയലക്ഷ്മി മുത്തുകൃഷ്ണൻ, നിധിശ്രീ പഴനികുമാർ, ഗീത സോജി ഐസക്, സോജി ഐസക്, ആബേൽ ഉമ്മൻ ഐസക്, ബിബിൻ ബാബു, നസ്റീന ബാനു, സാദിയ അഞ്ചും കഫീൽ അഹമ്മദ്, മനോജ്‌കുമാർ കുലാൽ ശങ്കർ, ശ്രുതി ബങ്ങേറ, ആനന്ദ കുംബാര, ജയലക്ഷ്മി, മുഹമ്മദ് ഹനീഫ, ജസ്‌ന കുറ്റിക്കാട്ടുചാലിൽ, റൂഹി മെഹ്റിൻ, ജോവൽ ജോസഫ്, ട്രാവിസ് നോവൽ, റിയ ആൻ റോഡ്രിഗസ്, ടൈറ, സജിൽ അബ്ദുൽസലാം, റിനി കമാലുദ്ധീൻ, ആസിഫ് മുഹമ്മദ്, അദ്‌നാൻ മുഹമ്മദ്, അമാൻ മുഹമ്മദ് എന്നിവരായിരുന്നു ബസിലുണ്ടായിരുന്നത്.
Six Indians killed in bus accident in Kenya; Malayalis among injured