---
title: "തളിപ്പറമ്പിലെ റോഡ് കയ്യേറിയുള്ള കച്ചവടം: ആർടിഒ നേരിട്ടിറങ്ങി മുന്നറിയിപ്പ് നൽകി"
english_title: "rto gives warning "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/21650/rto-gives-warning"
published_at: "2022-01-19T15:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e7e0a779bb9_rto.jpg"
keywords: []
---

# തളിപ്പറമ്പിലെ റോഡ് കയ്യേറിയുള്ള കച്ചവടം: ആർടിഒ നേരിട്ടിറങ്ങി മുന്നറിയിപ്പ് നൽകി

> **Lead Summary:** **തളിപ്പറമ്പ്:** നഗരത്തിലെ റോഡ് കയ്യേറി ഉള്ള കച്ചവടം ഒഴിവാക്കാൻ ആർടിഒ നേരിട്ട് രംഗത്തിറങ്ങി വ്യാപരികൾക്ക് മുന്നറിയിപ്പുനൽകി. മെയിൻ റോഡിൽ കച്ചവടം നടത്തുന്ന തെരുവ് കച്ചവടക്കാർക്ക് മുന്നറിയിപ്പ് നൽകുകയും മുന്നറിയിപ്പ് സ്വീകരിക്കാത്ത പക്ഷം അടുത്ത ദിവസം മുതൽ പിഴ ഈടാക്കൽ ഉൾപ്പെടെയുള്ള ശിക്ഷ നടപടികൾ സ്വീകരിക്കുമെന്നും ആർ ടി ഒ അറിയിച്ചു.

## Article Content

**തളിപ്പറമ്പ്:** നഗരത്തിലെ റോഡ് കയ്യേറി ഉള്ള കച്ചവടം ഒഴിവാക്കാൻ ആർടിഒ നേരിട്ട് രംഗത്തിറങ്ങി വ്യാപരികൾക്ക് മുന്നറിയിപ്പുനൽകി. മെയിൻ റോഡിൽ കച്ചവടം നടത്തുന്ന തെരുവ് കച്ചവടക്കാർക്ക് മുന്നറിയിപ്പ് നൽകുകയും മുന്നറിയിപ്പ് സ്വീകരിക്കാത്ത പക്ഷം അടുത്ത ദിവസം മുതൽ പിഴ ഈടാക്കൽ ഉൾപ്പെടെയുള്ള ശിക്ഷ നടപടികൾ സ്വീകരിക്കുമെന്നും ആർ ടി ഒ അറിയിച്ചു.

കഴിഞ്ഞയാഴ്ച്ച ആര്‍.ഡി.ഒ മുന്‍കൈയെടുത്ത് വിളിച്ചുചേര്‍ത്ത യോഗത്തില്‍ അനധികൃത പാര്‍ക്കിങ്ങിനെതിരെയും കയ്യേറ്റങ്ങള്‍ക്കെതിരെയും നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. മെയിന്‍ റോഡിലെ അനധികൃത കച്ചവടക്കാര്‍ റോഡ് കയ്യേറി കച്ചവടം നടത്തുന്നത് കാരണം ഇതുവഴിയുള്ള ബസ് ഗതാഗതം ബസ് ജീവനക്കാര്‍ തന്നെ ഏകപക്ഷീയമായി ഒഴിവാക്കു കയും ഹൈവേ വഴി വാഹനമോടിക്കുകയും ചെയ്തിരുന്നു.

ബസ് സര്‍വീസ് ഇല്ലാതായതോടെ കയ്യേറ്റം രൂക്ഷമായ സ്ഥിതിയായിരുന്നു. ഇന്നലെ വൈകുന്നേരം കച്ചവടക്കാരെ നേരില്‍ കണ്ട് ആര്‍.ഡി.ഒയുടെ നേതൃത്വത്തില്‍ റവന്യു-പോലീസ്-നഗരസഭ-പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ കയ്യേറ്റം ഒഴിവാക്കാന്‍ ആവശ്യപ്പെട്ടിരിക്കയാണ്. അടുത്തദിവസം മുതല്‍ കയ്യേറ്റക്കാര്‍ക്കെതിരെ നടപടികളുണ്ടാകുമെന്ന് ആര്‍.ഡി.ഒ ഇ.പി.മേഴ്‌സി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/21650/rto-gives-warning)