പരിയാരം മെഡിക്കൽ കോളേജിന് സമീപത്തെ മേൽപാലം കഴിഞ്ഞാൽ, പിന്നിട് അടിപ്പാതയോ മേൽപാലമോ ഉള്ളത് 7 കിലോ മീറ്റർ ദൂരം കഴിഞ്ഞ് വേണം റോഡ് മുറിച്ച് അപ്പുറത്തേ വശത്തേക്ക് കടക്കാൻ. അതു കൊണ്ട് തന്നെ ഒരു വശത്ത് മാത്രം താമസിക്കുന്നവരിൽ പതിനായിരകണക്കിന് പേർ ഇരുവശത്തു നിന്ന് അവരുടെ ജോലി സ്ഥലത്തേക്കോ, അടുത്തുള്ള പരിയാരം സ്കൂൾ, പരിയാരത്തുള്ള ക്ഷേത്രങ്ങൾ, കോരൻപീടികയിലും, കാവിൻ ചാലിലും ഉള്ള ദേവലയങ്ങളിലേക്ക് പോകൻ കിലോമീറ്റർ താണ്ടെണ്ടി വരും. അതു കൊണ്ട് തന്നെ പരിയാരം മെഡിക്കൽ കോളജിനും, ചുടലക്കുമിടയിൽ അടിപ്പാതകൾ നിർമ്മിക്കാൻ തയ്യാറകണമെന്നവശ്യപ്പെട്ട് നമ്മുടെ ജില്ലക്കാരനായ കേന്ദ്ര മന്ത്രി ശ്രീ.വി.മുരളിധർജിക്ക് ബി ജെ പി പരിയാരം ഏരിയ കമ്മിറ്റിയുടെ നേതൃതത്തിൽ നിവേദനം നൽകുകയും, കേന്ദ്ര വകുപ്പ് മന്ത്രി ശ്രീ.നിധിൻ ഗഡ്കരിക്ക് ഈ കാര്യങ്ങൾ വിശദികരിച്ച് കൊണ്ടുള്ള കത്ത് മുരളിധർ ജീ മുഖേനേ ഡൽഹി ഓഫീസിലേക്ക് കൊടുത്ത് വിടുകയും ചെയ്തു. ജില്ല പ്രസിഡൻ്റ് ശ്രീ.എൻ.ഹരിദാസ്, തളിപ്പറമ്പ് മണ്ഡലം പ്രസിഡൻറ് രമേശൻ ചെങ്ങൂനി, പരിയാരം ഏരിയ പ്രസിഡൻറ് സി.സി.രാജൻ, ജനറൽ സെക്രട്ടറി സന്തോഷ് മുക്കുന്ന്, മണ്ഡലം കമ്മിറ്റി അംഗങ്ങളായ രാജൻ അമ്മാനപ്പാറ, ഇ.വി.ഗണേശൻ എന്നിവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.
bjp pariyaram