കുറച്ചുദിവസം മുമ്പ് കണ്ണൂരിൽ ഓടികൊണ്ടിരിക്കുന്ന വാഹനം കത്തി എരിയുമ്പോൾ ചുറ്റും കൂടി നിന്നവർക്ക് നിസ്സഹായരായി നോക്കിനിൽക്കാനേ പറ്റിയുള്ളൂ. മറ്റുള്ള വാഹനത്തിൽ എങ്കിലും ഫയർ എസ്റ്റിങ്യൂഷർ ഉണ്ടായിരുന്നുവെങ്കിൽ കൂടി അവിടെ കൂടിയിരുന്ന വർക്ക് എങ്കിലും തീ കെടുത്താൻ പറ്റിയേനെ. ഇതിന് ഒരു പരിഹാരം ആയി സദാസമയവും റോഡിൽ ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് ഇങ്ങനെ ഒരു അപകടം മുന്നിൽ കണ്ടാൽ സഹായിക്കാൻ പറ്റും എന്നുള്ള വിശ്വാസത്തോടെ പാപ്പിനിശ്ശേരിയിലെ 30 ഓളം ഓട്ടോറിക്ഷകളിൽ രണ്ട് കിലോ വീതം ഭാരം ഉള്ള ഫയർഎസ്റ്റിങ്യൂഷർ വച്ചു കൊടുത്തു കൊണ്ട് ഒരു ശ്രമം നടത്തുകയാണ് പാപ്പിനിശ്ശേരിയിലെ പ്രവാസിയായ സന്തോഷും സുഹൃത്തുക്കളും. ചൊവ്വാഴ്ച രാവിലെ പത്തര മണിക്ക് പാപ്പിനിശ്ശേരി പഞ്ചായത്ത് ബാങ്ക് ഓഡിറ്റോറിയത്തിന് മുന്നിൽ വച്ച് പാപ്പിനിശേരി പഞ്ചായത്ത് പ്രസിഡന്റ് സുശീലയുടെ അധ്യക്ഷതയിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ മാരുടെയും വളപട്ടണം പോലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടർ രാജേഷ് മാര്യംഗലത്ത് കണ്ണപുരം ജന മൈത്രി ബീറ്റ് പോലീസ് ഓഫീസർ രാജേഷ് എ തളിയിലിന്റെയും നല്ലവരായ നാട്ടുകാരുടെയും സാന്നിധ്യത്തിൽ കൈമാറി. തീപിടുത്തം ഉണ്ടാവുമ്പോൾ എങ്ങനെയാണ് ഇവ പ്രാവർത്തികമാക്കേണ്ടത് എന്ന പരിശീലനവും ഉണ്ടായിരുന്നു.
fire estinguisher