തിരുവനന്തപുരം: വെള്ളറടയിൽ യുവതിയുടെ തിരോധാനം കൊലപാതകമാണെന്ന് പുറംലോകം അറിയുന്നത് പ്രതിയുടെ ഭാര്യമാതാവ് സംശയം ഉന്നയിച്ചതിന് പിന്നാലെ. പനച്ചുംമൂട് പഞ്ചാംകുഴി മാവുവിള സ്വദേശിയായ പ്രിയംവദയെയാണ് കാണാനില്ലെന്ന് പറഞ്ഞ് മകൾ പോലീസിൽ പരാതി നൽകിയിരുന്നു. ഇത് സംബന്ധിച്ച അന്വേഷണം പുരോഗമിക്കുമ്പോഴാണ് പ്രിയംവദയുടെ തിരോധാനത്തിൽ ദുരൂഹതയുണ്ടെന്നും തന്റെ വീടിന് സമീപത്ത് രക്തക്കറകൾ കണ്ടതായും സമീപവാസിയായ സരസ്വതി വെളിപ്പെടുത്തുന്നത്.
ഈ വിവരമാണ് ഇവർ വൈദികനോട് അറിയിച്ചത്. കൊലപാതക സംശയം ചൂണ്ടികാണിച്ച് നാട്ടുകാരടക്കം പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. അയൽവാസിയായ വിനോദിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കുറ്റസമ്മത മൊഴി ലഭിച്ചത്. സാമ്പത്തിക തർക്കമാണ് കൊലക്ക് കാരണമെന്നാണ് പ്രതി വിനോദ് നൽകിയ മൊഴി. പ്രതി വിനോദ് നൽകാനുള്ള പണം പ്രിയംവദ ചോദിച്ചതാണ് പ്രകോപനത്തിന് കാരണം.

ഇക്കഴിഞ്ഞ 12ന് വീട്ടിൽ ആരുമില്ലാതിരുന്ന സമയം പ്രിയംവദയെ വീട്ടിൽ കയറ്റി മർദിച്ചു. പിന്നീട് ബോധരഹിതയായപ്പോൾ തൊട്ടുടുത്തുള്ള മറ്റൊരു വീട്ടിൽ കൊണ്ടിടുകയായിരുന്നു.
ബോധംവീണപ്പോൾ കഴുത്തു ഞെരിച്ച് കട്ടിലടിയിൽ വെച്ചു. രാത്രി വീട്ടിനോട് ചേർന്ന് കുഴിയെടുത്ത് പാറമണൽ കൊണ്ട് മൂടിയെന്നാണ് വിനോദിന്റെ മൊഴി.
തൊട്ടടുത്ത വീട്ടുകാരിയായ പ്രിയംവദയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷിക്കുമ്പോൾ പ്രതിയായ വിനോദും കാര്യങ്ങൾ അന്വേഷിച്ചു. മൃതദേഹം പുറത്തെടുത്ത് ഇൻക്വസ്റ്റ് നടപടികളടക്കം പൂർത്തിയാക്കുന്നതിനായി പൊലീസ് ആർഡിഒയുടെ അനുമതി തേടിയിട്ടുണ്ട്. ചോദ്യം ചെയ്യലിലാണ് പ്രിയവദയെ കൊന്നശേഷം വീടിന് സമീപം കുഴിച്ചുമൂടിയതായി വിനോദ് മൊഴി നൽകിയിരുന്നു.
Murder