തളിപ്പറമ്പ് നഗരത്തിലെ പാളയാട് തോടിന്റെ പ്രശ്നം പരിഹരിക്കാനുള്ള സമഗ്രമായ പദ്ധതിക്ക് തളിപ്പറമ്പ് നഗരസഭ തുടക്കമിട്ടു. നഗരത്തിലെ മലിനജലം ഒഴുകിയെത്തുന്നത് കാരണം വര്‍ഷങ്ങളായി പ്രശ്‌നങ്ങള്‍ നേരിടുന്ന കീഴാറ്റൂര്‍-കൂവോട് പ്രദേശങ്ങളിലെ താമസക്കാരുടെ പ്രശ്‌നങ്ങള്‍ക്കും ഇതോടെ പരിഹാരമാകുമെന്നാണ് കരുതുന്നത്. നവീകരണത്തിന്റെ ഭാഗമായി പാളയാട് തോടിന്റെ വെള്ളം ഒഴുകിപ്പോകുന്ന ഭാഗത്തെ മലിന ജലം കെട്ടിക്കിടക്കാതെ ഒഴുകിപ്പോകുന്ന വിധത്തിൽ 440 മീറ്ററോളം നീളത്തിലും നാലര മീറ്ററോളം വീതിയിലും കോണ്‍ക്രീറ്റ് ചെയ്യും. കൂടാതെ ഇരുവശങ്ങളിലും രണ്ട് മീറ്റർ ഉയരത്തിൽ പാർശ്വഭിത്തിയും പണിയും. ഇതോടെ സമീപപ്രദേശങ്ങളിലെ കിണറുകളിലേക്ക് ഒഴുകിയെത്തുന്ന മലിനജലത്തെ തടയാൻ ആകും എന്നാണ് പ്രതീക്ഷ. കപ്പാലം മുതൽ തോട് നവീകരണത്തിനായി ഏഴു കോടി രൂപയാണ് ചെലവഴിക്കുന്നതെന്ന് വൈഫ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ പറഞ്ഞു. കിണര്‍ വെള്ളം മലിനമാകുകയും കൂവോട് പ്രദേശത്തെ വയലില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുന്നുകൂടുകയും ചെയ്തത് നഗരസഭാ പ്രദേശത്തെ ഏറ്റവും വലിയ പാരിസ്ഥിതിക പ്രശ്‌നമായിരുന്നു
palayad