തളിപ്പറമ്പ: മാതമംഗലം-കോയിപ്ര റോഡില്‍ വില്‍പ്പന നടത്താന്‍ ശ്രമിക്കുന്നുണ്ടെന്നതിനിടെയാണ് തീമിംഗല ചര്‍ദ്ദിയുമായി കോയിപ്ര സ്വദേശിയായ ഇസ്മായില്‍ (44) ബാംഗ്ലൂരില്‍ സ്ഥിരതാമസക്കാരനായ അബ്ദുല്‍ റഷീദ് (53) എന്നിവര്‍ പിടിയിലായത്.ഇവർ സഞ്ചരിച്ച KL 13 Y 333 നമ്പർ മഹീന്ദ്ര എക്സ് യു വി 700 വാഹനവും 9 കിലോഗ്രാം ആംബർഗ്രീസും (തിമിംഗല ചർദ്ദി )പിടികൂടി.
മാതമംഗലം കോയിപ്ര റോഡിൽ ആംബർഗ്രീസ് വിൽപ്പന നടത്താൻ ശ്രമിക്കുന്നുണ്ടെന്ന് തിരുവനന്തപുരം ഫോറെസ്റ്റ് പി സി സി എഫിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ഫ്ലയിങ് സ്ക്കോട് റേഞ്ച് ഓഫീസറുടെയും തളിപ്പറമ്പ് റേഞ്ച് ഓഫീസറുടെയും സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
ഇത് നിലമ്പൂർ സ്വദേശികൾക്ക് 30 കോടി രൂപക്ക് വിൽപ്പന നടത്താൻ കൊണ്ടു പോകുന്നതിനിടെയാണ് വനം വകുപ്പിൻ്റെ പിടിയിലായത്.
തിമിംഗല ചർദ്ദി എന്ന നിലയിലാണ് ഇവ നാട്ടിൽ അറിയപ്പെടുന്നത്. തിമിംഗലങ്ങളുടെ കുടലിൽ ദഹനപ്രക്രിയയുടെ ഫലമായി ഉണ്ടാകുന്ന ഒരു ഉൽപ്പന്നമാണ് ഇത്.
ഔഷധ നിർമ്മാണത്തിനും സുഗന്ധദ്രവ്യങ്ങളുടെ നിർമ്മാനത്തിനുമാണ് ഇവ പ്രധാനമായും ഉപയോഗിക്കുന്നത്. സുഗന്ധം കൂടുതൽ നേരം നിൽക്കാൻ ഇവ സഹായിക്കുന്നതിനാലാണ് ഇവക്ക് സ്വർണ്ണത്തെക്കാൾ വില കൂടാൻ കാരണം
എണ്ണ തിമിംഗലങ്ളിൽ ആണ് ഇവ ഉത്പാദിപ്പിക്കപ്പെടുന്നത് . ഇന്ത്യയിലെ വന്യജീവി സംരക്ഷണ നിയമത്തിൽ ഷെഡ്യൂൾ രണ്ടിൽ പെട്ടതാണ് എണ്ണ തിമിംഗലം . എണ്ണ തിമിംഗലങ്ങതിൻറെ ഏതെങ്കിലും ഉൽപ്പന്നങ്ങൾ കൈവശം വെക്കുകയോ വ്യാപാരം നടത്തുകയോ ചെയ്യുന്നത് ഇന്ത്യയിൽ നിയമവിരുദ്ധമാണ്.
ഫ്ലയിംഗ് സ്ക്വാഡ് റേഞ്ച് ഓഫീസർ വി. പ്രകാശൻ തളിപ്പറമ്പ് റേഞ്ച് ഓഫീസർ വി. രതീശൻ ഫ്ലയിംഗ് സ്ക്വാഡ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ കെ. ചന്ദ്രൻ പി. ഷൈജു, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ മധു . കെ പ്രദീപൻ .സി, ലിയാണ്ടർ എഡ്വേർഡ് , സുബിൻ പി പി, ഷഹല കെ, ഫ്ളയിംഗ് സ്ക്വാഡ് സീനിയർ ഫോറസ്റ്റ് ഡ്രൈവർ ടി. പ്രജീഷ് എന്നിവരാണ് സംഘത്തിൽ ഉണ്ടായത്
Two arrested in Taliparamba with ambergris worth Rs 30 crore