ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് എരമം - കുറ്റൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യസംസ്ക്കരണത്തിന് ഗോൾഡൻ റോക്ക് പ്രോഡക്ഡ്സ്, ഹാപ്പി ക്രഷർ എന്നീ സ്ഥാപനങ്ങൾക്ക് 10000 രൂപ വീതം പിഴ ചുമത്തി. സ്‌ക്വാഡ് ഗോൾഡൻ റോക്ക് പ്രോഡക്ഡ്സ് എന്ന ക്രഷറിയിൽ നടത്തിയ പരിശോധനയിൽ സ്ഥാപനത്തിന്റെ അടുക്കളയിൽ നിന്നും മലിനജലം തുറസ്സായി സമീപത്തേക്ക് ഒഴുക്കി വിടുന്നതായി കണ്ടെത്തി. പരിസരത്ത് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കൂട്ടി ഇട്ട് കത്തിച്ചു വരുന്നതായും ബോധ്യപ്പെട്ടു.സ്‌ക്വാഡ് ഹാപ്പി ക്രഷറിൽ നടത്തിയ പരിശോധനയിൽ ക്രഷറിയിലെ സ്ലറി വേസ്റ്റ് മഴയത്തു പൊതുറോഡിലേക്ക് ഒഴുക്കി പോയതിന്റെ തെളിവുകൾ കണ്ടെത്തി. കൂടാതെ അടുക്കളയിൽ നിന്നുള്ള മലിനജലം തുറസായി ഒഴുക്കി വിടുന്നതായും ജൈവ മാലിന്യങ്ങൾ പരിസരത്ത് അലക്ഷ്യമായി വലിച്ചെറിയുന്നതായും കാണപ്പെട്ടു. രണ്ട് ക്രഷറികൾക്കും 10000 രൂപ വീതം പിഴ ചുമത്തുകയും ജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌ക്കരിക്കാൻ റിങ് കമ്പോസ്റ്റ് സ്ഥാപിക്കാനും മലിനജലം ടാങ്കിലേക്ക് ഒഴുക്കാനും നിർദേശം നൽകി.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി, സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി, ദിബിൽ സി കെ, എരമം- കുറ്റൂർ ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ അനിഷ എം, ക്ലാർക്ക് ഷോബിൻ ഇ തുടങ്ങിയവർ പങ്കെടുത്തു
Unscientific waste disposal