തളിപ്പറമ്പ: വിദേശത്ത് ജോലിക്കുള്ള വിസ വാഗ്ദാനം നൽകി ആറരലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ വഞ്ചിത നായ യുവാവ് ജീവനൊടുക്കിയതിന് പിന്നാലെ പരാതിയുമായി പിതാവ് പോലീസിലെത്തി.വയനാട് പുൽപ്പളളി തൊടുവള്ളിസ്വദേശി മുത്തേടത്ത് ഹൗസിൽ ടോമി (53)യാണ് തളിപ്പറമ്പ് പോലീസിൽ പരാതി നൽകിയത്. മൊഴിയെടുത്ത പോലീസ് വഞ്ചനാകുറ്റത്തിന് ചിറവക്കിലെ സ്റ്റാർ ഹൈറ്റ്സ് ട്രാവൽ കമ്പനി ഉടമകളായ പുളിമ്പറമ്പിലെ കിഷോർ കുമാർ, കിരൺകുമാർ എന്നിവർക്കെതിരെ കേസെടുത്തു.കഴിഞ്ഞ വർഷം എപ്രിൽ മുതൽ നവമ്പർ വരെയുള്ള കാലയളവിൽ യു.കെ.യിലേക്ക് വിസ വാഗ്ദാനം നൽകി പലതവണകളായി പരാതിക്കാരൻ്റെ മകനായ അനൂപ് ടോമി (24)യിൽ നിന്നും ആറര ലക്ഷം രൂപ കൈപറ്റിയ ശേഷം വിസയോ കൊടുത്ത പണമോതിരിച്ചുനൽകാതെ പ്രതികൾ വഞ്ചിക്കുകയായിരുന്നു. വിസയോ പണമോ ലഭിക്കാത്തതിൽ മനംനൊന്ത് യുവാവ് ദിവസങ്ങൾക്ക് മുമ്പ് ജീവനൊടുക്കിയിരുന്നു.
suicide