---
title: "എം വി ഗോവിന്ദന് പകരം മന്ത്രിയെ തീരുമാനിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന്"
english_title: "exice minister"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/65789/exice-minister"
published_at: "2022-09-02T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63119302014af_mv.jpg"
keywords: []
---

# എം വി ഗോവിന്ദന് പകരം മന്ത്രിയെ തീരുമാനിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന്

> **Lead Summary:** **തിരുവനന്തപുരം:** സിപിഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ എംവി ഗോവിന്ദൻ വെള്ളിയാഴ്ച മന്ത്രി സ്ഥാനം രാജിവെച്ചേക്കും. ഇന്ന് ചേരുന്ന സിപിഎം സെക്രട്ടേറിയറ്റ് ഇക്കാര്യത്തിൽ തീരുമാനം എടുക്കും. ഇതിന് ശേഷമായിരിക്കും രാജി. പുതിയ മന്ത്രി ആരായിരിക്കണമെന്നും ഇന്നത്തെ യോ​ഗത്തിൽ തീരുമാനമെടുത്തേക്കും. ഇന്ന് ഉച്ചയ്ക്കു ശേഷമാണ് സെക്രട്ടേറിയറ്റ് യോഗം. യോഗം വൈകിയാൽ, രാജി ശനിയാഴ്ചത്തേക്ക് മാറ്റാനും സാധ്യതയുണ്ട്. മുഖ്യമന്ത്രി ഉച്ചയോടെ മാത്രമേ തലസ്ഥാനത്ത് എത്തുകയുള്ളൂ. ഇതാണ് സെക്രട്ടേറിയറ്റ് യോഗം ഉച്ചയ്ക്കു ശേഷമാക്കിയത്. ഗോവിന്ദന്റെ രാജിക്കാര്യത്തിൽ പാർട്ടി തീരുമാനമെന്നത് സാങ്കേതികത്വം മാത്രമാണ്. പുതിയ മന്ത്രിയുടെ കാര്യത്തിലാണ് പ്രധാന തീരുമാനമുണ്ടാകേണ്ടത്. മന്ത്രിസഭയിൽ കാര്യമായ അഴിച്ചുപണിയുണ്ടാകില്ലെന്ന് എറക്കുറെ ഉറപ്പാണ്. ഗോവിന്ദന് പകരം മറ്റൊരു മന്ത്രി എന്ന നിലയിൽ മന്ത്രിസഭയിലെ മാറ്റം ഒതുങ്ങുമെന്നാണ് റിപ്പോർട്ടുകൾ. മുഖ്യമന്ത്രി അല്ലാതെ കണ്ണൂരിൽ വേറെ മന്ത്രിയില്ലാത്തതിനാൽ എഎൻ ഷംസീറിനെ മന്ത്രിസഭയിലേക്ക് പരിഗണിച്ചേക്കും. ഗോവിന്ദന്റെ വകുപ്പുകൾ അതേരീതിയിൽ പുതിയ മന്ത്രിക്ക് നൽകാനിടയില്ല. അതിനാൽ, മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റമുണ്ടാകും. ഇതിലും സെക്രട്ടേറിയറ്റിൽ തീരുമാനമുണ്ടായേക്കും. ഗവർണർ ആറിനാണ് രാജ്ഭവനിൽ തിരിച്ചെത്തുന്നത്. അതിനാൽ, സത്യപ്രതിജ്ഞ ഓണാവധിക്കു ശേഷമാകാനും സാധ്യതയുണ്ട്. അത് ഉറപ്പാക്കുന്നതു വരെ പുതിയ മന്ത്രിയെ പ്രഖ്യാപിക്കുന്നതും വൈകിപ്പിച്ചേക്കും.

## Article Content

**തിരുവനന്തപുരം:** സിപിഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ എംവി ഗോവിന്ദൻ വെള്ളിയാഴ്ച മന്ത്രി സ്ഥാനം രാജിവെച്ചേക്കും. ഇന്ന് ചേരുന്ന സിപിഎം സെക്രട്ടേറിയറ്റ് ഇക്കാര്യത്തിൽ തീരുമാനം എടുക്കും. ഇതിന് ശേഷമായിരിക്കും രാജി. പുതിയ മന്ത്രി ആരായിരിക്കണമെന്നും ഇന്നത്തെ യോ​ഗത്തിൽ തീരുമാനമെടുത്തേക്കും. ഇന്ന് ഉച്ചയ്ക്കു ശേഷമാണ് സെക്രട്ടേറിയറ്റ് യോഗം. യോഗം വൈകിയാൽ, രാജി ശനിയാഴ്ചത്തേക്ക് മാറ്റാനും സാധ്യതയുണ്ട്. മുഖ്യമന്ത്രി ഉച്ചയോടെ മാത്രമേ തലസ്ഥാനത്ത് എത്തുകയുള്ളൂ. ഇതാണ് സെക്രട്ടേറിയറ്റ് യോഗം ഉച്ചയ്ക്കു ശേഷമാക്കിയത്. ഗോവിന്ദന്റെ രാജിക്കാര്യത്തിൽ പാർട്ടി തീരുമാനമെന്നത് സാങ്കേതികത്വം മാത്രമാണ്. പുതിയ മന്ത്രിയുടെ കാര്യത്തിലാണ് പ്രധാന തീരുമാനമുണ്ടാകേണ്ടത്. മന്ത്രിസഭയിൽ കാര്യമായ അഴിച്ചുപണിയുണ്ടാകില്ലെന്ന് എറക്കുറെ ഉറപ്പാണ്. ഗോവിന്ദന് പകരം മറ്റൊരു മന്ത്രി എന്ന നിലയിൽ മന്ത്രിസഭയിലെ മാറ്റം ഒതുങ്ങുമെന്നാണ് റിപ്പോർട്ടുകൾ. മുഖ്യമന്ത്രി അല്ലാതെ കണ്ണൂരിൽ വേറെ മന്ത്രിയില്ലാത്തതിനാൽ എഎൻ ഷംസീറിനെ മന്ത്രിസഭയിലേക്ക് പരിഗണിച്ചേക്കും. ഗോവിന്ദന്റെ വകുപ്പുകൾ അതേരീതിയിൽ പുതിയ മന്ത്രിക്ക് നൽകാനിടയില്ല. അതിനാൽ, മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റമുണ്ടാകും. ഇതിലും സെക്രട്ടേറിയറ്റിൽ തീരുമാനമുണ്ടായേക്കും. ഗവർണർ ആറിനാണ് രാജ്ഭവനിൽ തിരിച്ചെത്തുന്നത്. അതിനാൽ, സത്യപ്രതിജ്ഞ ഓണാവധിക്കു ശേഷമാകാനും സാധ്യതയുണ്ട്. അത് ഉറപ്പാക്കുന്നതു വരെ പുതിയ മന്ത്രിയെ പ്രഖ്യാപിക്കുന്നതും വൈകിപ്പിച്ചേക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/65789/exice-minister)